മൊഴിമുത്തുകള്‍.... ആദ്യമായി മലയാളത്തില്‍..... എന്നെന്നും ഓര്‍മ്മിക്കാന്‍... ഓര്‍ത്തുവെക്കാന്‍.....

  കടങ്കഥകള്‍
  കുത്തിയാല്‍ മുളക്കില്ല വേലിയില്‍ പടരും (ചിതല്‍)
  കൈകൊണ്ടു വിതച്ച്‌ വിത്തുകള്‍ കണ്ണുകൊണ്ടു പൊറുക്കിയെടുക്കു (അക്ഷരങ്ങള്‍)
  കൈപ്പടം പോലെ ഇല, വിരലുപോലെ കായ (വെണ്ട)
  കൊമ്പിന്‍മേല്‍ തുളയുള്ള കാള (കിണ്ടി)
  ചുണ്ടില്ലെങ്കിലും ചിരിക്കും കരയും അട്ടഹസിക്കും (മേഘം)
  ജീവനില്ല, കാലുമില്ല ഞാന്‍ എത്താത്ത ഇടവുമില്ല എന്നെ കൂടാതെ നിങ്ങളുടെ ജീവിതം ദുഷ്കരം (നാണയം)
  ടിയില്‍ വെട്ടി ഇടയ്ക്ക്‌ കെട്ടി തലയില്‍ ചവുട്ടി (നെല്ല്‌ കൊയ്ത്‌ മെതിക്കുക)
  തോലില്ലാ, കുരുവില്ല, പഴം - തൊട്ടാല്‍ കൈ നക്കിക്കും പഴം (തീക്കനല്‍)
  നീണ്ടു നീണ്ടു മാനം നോക്കി പോകുന്ന പച്ചക്കുപ്പായക്കാരന്‍ (മുള)
  ഞ്ചപാണ്ഡവന്‍മാരഞ്ചുപേര്‍ക്കും കൂടി ഒരു മുറ്റമേയുള്ളൂ (കൈപ്പടം)
  കലെല്ലാം മിന്നിമിന്നി രാത്രി ഇരുട്ടറയില്‍ ( കണ്ണ്‌)
  ച്ചപലക കൊട്ടാരത്തില്‍ പത്തും നൂറും കൊട്ടത്തേങ്ങ (പപ്പായ)
  പിടിച്ചാല്‍ ഒരു പിടി അരിഞ്ഞാല്‍ ഒരു മുറം (ചീര)
  പോകുമ്പോള്‍ പൊണ്‍മണി വരുമ്പോള്‍ വെള്ളിമണി (നെല്ല്‌ മലരാക്കുക)
  റിയരിവെച്ചു, കുറുകരെ വെന്തു ഉള്ളരി വാങ്ങി ഭഗവാനുണ്ടു എന്നിട്ടും കിടക്കുന്നു ഒരു ചെമ്പു ചോറ്‌ (ചുണ്ണാമ്പ്‌)
  ച്ചതൊടാത്തൊരിറച്ചിക്കഷ്ണം തൊട്ടാല്‍ നക്കുമൊരിറച്ചിക്കഷ്ണം (തീക്കനല്‍)
 

അടുത്ത താളിലേക്ക്‌ >>>

eDesign, the web designing People...

 
 
 

രൂപകല്‍പ്പന - പകര്‍പ്പവകാശം ശ്രീലക്ഷ്മി സുരേഷ്‌