പൂമുഖം |  മൊഴിമുത്തുകള്‍  |  മഹാത്മാഗാന്ധി

  Mahatma Gandhi  മഹാത്മാഗാന്ധി ( മോഹന്‍‌ദാസ് കരംചന്ദ് ഗാന്ധി )
     
   

ത്രയും  ദരിദ്രനായ  ഭാരതീയനും  ഇത്‌ തന്റെ  നാടാണെന്നും  അതിന്റെ നിര്‍മ്മാണത്തില്‍  തന്റെ  അഭിപ്രായങ്ങള്‍ക്ക്‌  നിര്‍ണ്ണായക സ്ഥാനമുണ്ടെന്നും  വിശ്വാസം  തോന്നണം.  അവിടെ  താണവരെന്നും ഉയര്‍ന്നവരെന്നും  രണ്ട്‌  വിഭാഗങ്ങളുണ്ടാകുകയില്ല.  എല്ലാ സമുദായങ്ങളും തികഞ്ഞ  സൌഹാര്‍ദ്ദത്തോടെ  കഴിയും.  എന്റെ  സ്വപ്നത്തിലുള്ള  ആ ഭാരതം  സൃഷ്ടിക്കാനാണ്‌  ഞാന്‍  പരിശ്രമിക്കുന്നത്‌.

   

 

   

ാനൊരു  ഹിന്ദു, നിങ്ങളൊരു  മുസ്ളീം, അല്ലെങ്കില്‍  ഞാനൊരു ഗുജറാത്തി, നിങ്ങളൊരു മദ്രാസി - ഇത്‌ നമുക്ക്‌ മറക്കാം. ഞാന്‍ എന്റേത്‌ എന്ന ചിന്ത നമുക്ക്‌  ഇന്ത്യയുടെ  ദേശീയതയില്‍  അലിയിക്കാം.

   

 

   

തം  എന്ന  പദം  ഞാന്‍ ഉപയോഗിക്കുന്നത്‌  ഏറ്റവും  വ്യാപ്തിയുള്ള അര്‍ത്ഥത്തിലാണ്‌.  അത്‌  ആത്മ സാക്ഷാത്ക്കാരമാകുന്നു.   ആത്മജ്ഞാനമാകുന്നു.

   

 

   

ല്ലാ  മതങ്ങളേയും  ഞാന്‍  സമബുദ്ധിയോടെ  വീക്ഷിക്കുന്നു.  കാരണം അവയുടെയെല്ലാം  സാരം  ഒന്നാണ്‌.

   

 

ല്ലാ  മതങ്ങളും  നന്‍മയിലധിഷ്ഠിതമാണ്‌.  തിന്‍മ  മതത്തിന്റേതല്ല;  മതാനുയായികളുടേതാണ്‌

   

 

ശ്വരന്‌   ഏറ്റവും  പ്രിയപ്പെട്ട  ആരാധന  പാവങ്ങള്‍ക്ക്‌  വേണ്ടിയുള്ള നിര്‍മ്മലവും  നിസ്വാര്‍ത്ഥവുമായ   ത്യാഗമത്രെ.

   

 

നുഷ്യ  നിര്‍മ്മിത  ക്ഷേത്രങ്ങളിലോ,  വിഗ്രഹങ്ങളിലോ  ദൈവത്തെ കാണാന്‍  കഴിയില്ല.  വ്രതാനുഷ്ഠാനങ്ങള്‍  കൊണ്ടും  അത്‌  കഴിയില്ല. പ്രേമത്തില്‍കൂടി  മാത്രമെ  ദൈവത്തെ  കാണാന്‍  കഴിയൂ.

   

 

യിത്തം   ഹിന്ദുമതത്തിന്റെ   ഭാഗമല്ലെന്ന്‌   മാത്രമല്ല   ഓരോ   ഹിന്ദുവും  നശിപ്പിക്കാന്‍   ശ്രമിക്കേണ്ട  പ്ളേഗ്‌    കൂടിയാണത്‌.

   

 

്ഷേത്രങ്ങള്‍  തുറന്ന്‌  വെച്ചതുകൊണ്ടു  മാത്രം  അയിത്തം  നശിക്കുമെന്ന്‌ കരുതുന്നത്‌  അബദ്ധമാണ്‌.  ആത്മാര്‍ത്ഥതയില്‍  അടിയുറച്ച സമഭാവനയൊടുകൂടി  ഹൃദയക്ഷേത്രത്തില്‍  നിന്നും  അയിത്തത്തെ തിരുത്തിയാല്‍  മാത്രമെ  നമ്മുടെ  പ്രശ്നം  സഫലമാവുകയുള്ളു.

   

 

്രേമത്തിന്റെ  വ്യാപകവും  പരിശുദ്ധവുമായ  സ്വരൂപമത്രേ  അഹിംസ. എന്നാല്‍  രാഗത്തിന്റേയോ  മോഹത്തിന്റേയോ  ന്ധമുണ്ടാക്കുന്ന  പ്രേമം അഹിംസയാവുകയില്ല,  അഹിംസയുടെ  ഭാവം  ദൃശ്യപരിണാമങ്ങളിലല്ല, പ്രത്യുത  അന്തഃകരണത്തിന്റെ  രാഗദ്വേഷഹീനമായ  സ്ഥിതിയിലാണ്‌

   

അടുത്ത താളിലേക്ക്‌ >>>

     

 
 
 

രൂപകല്‍പ്പന - പകര്‍പ്പവകാശം ശ്രീലക്ഷ്മി സുരേഷ്‌